Friday, September 13, 2019

TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA. അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു

TEARFUL TRIBUTE PAID TO REJI CHERIAN, LEADER OF THE FEDERATION OF THE MALAYALI ASSOCIATION OF AMERICA.
അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാൻ അന്തരിച്ചു


അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന്‍ അറ്റലാന്റയിൽ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപ നേതാക്കളിൽ പ്രമുഖൻ.ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാൻ കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 -ല്‍ അമേരിക്കയിൽ എത്തുകയും, പിന്നീട് ന്യുയോർക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന നിരവധി സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം കേരളത്തിൽ ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്തു. ഫ്‌ളോറിഡയിലും, ടെക്‌സസിലുംപ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത് വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്. 2003 മുതല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു .. പുത്തൻകാവ് സ്വദേശിയായ ആനി ചെറിയാൻ ആണ് സഹധർമ്മിണി, ലീന ചെറിയാൻ, അലൻ ചെറിയാൻ എന്നിവരാണ് മക്കള്‍. സംസ്കാരം പിന്നീട് അറ്റലാൻറ്റയിൽ നടക്കും. കോഴഞ്ചേരി തേവർവേലിൽ വലിയവീട്ടിൽ പരേതരായ വി. സി ചെറിയന്റെയും ലില്ലി ചെറിയന്റെയും മകനാണ് ലാലു എന്ന് വിളിക്കപ്പെടുന്ന റജി ചെറിയാൻ.
ബാത്ത് ടബ്ബിൽ തെന്നിവീണ് തലയിടിച്ച് ചോര വാർന്നാണ്  അദ്ദേഹം മരിച്ചത് .റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫോമ ഷിക്കാഗോ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.ചുരുങ്ങിയ കാലംകൊണ്ട് ഫോമയുടെ പ്രാദേശിക നേതൃത്വത്തില്‍ എത്തുകയും തന്റേതായ വ്യക്തിവൈഭവത്തില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത റെജി ചെറിയാന്റെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്നു ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ്പറഞ്ഞു .സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനായ റെജി ചെറിയാന്റെ അകാല വേർപാടിൽ  കൊട്ടാരക്കര കുരാക്കാർ എഡ്യൂക്കേഷൻ  സെന്ററിൽ  കൂടിയ  കേരളകാവ്യ കല സാഹിതിയും  കുരാക്കാർ  സാംസ്ക്കാരിക വേദിയും   അനുശോചിക്കുകയും  അദ്ദേഹത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു .

പ്രൊഫ്. ജോൺ കുരാക്കാർ


Thursday, September 12, 2019

PROF. JOHN KURAKAR'S VALEDICTORY SPEECH OF U.R.I YOUTH ASSEMBLY

PROF. JOHN KURAKAR'S VALEDICTORY SPEECH OF U.R.I YOUTH ASSEMBLY

August 24, 2019, was the URI Youth Assembly at Karickam International Public School (a URI Cooperation Circle, or member organization, in Kottarakkara, Kerala, India). In addition to the young people gathered there, around 200 delegates from various URI Cooperation Circles attended. Hari Sankar IPS (District Superintendent of Police) inaugurated the program. Reni. K. Jacob (Director, Justice and Peace Mission, Chennai) gave the keynote address on the theme "Violence and Extremism”. In the words of Prof. John Kurakar, former URI Global Council Trustee:
“With immense faith in the young ones, we rise up to regain sanity. We will have one billion voices together, appealing to the conscience of the world and the masters on the driving seat on the fragments of the given earth. We aspire to leave a glorious globe for our children and grand-children to thrive. Let us be peace ambassadors all over the world, saying no to war and terror. We are strong; we will not falter. We are one; we will not break. Yes, we are marching forward. We bid adieu to lethargy and fear. We will shine as the radiant sun. We will not rest until we win. This victory will not be for a fortunate few, but for all the ones who are fortunate to be born on this planet, our planet.”

Secretary, United Religions Initiative, Kerala Chapter


Wednesday, September 11, 2019

ഇന്ത്യൻ ഓർത്തഡോൿസ് സഭായുടെഅധിപൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ റഷ്യന്‍ ഓർത്തഡോൿസ് സഭയുടെ അധിപൻ പാത്രിയര്‍ക്കീസിനെ സന്ദർശിച്ചു

ഇന്ത്യൻ ഓർത്തഡോൿസ് സഭായുടെഅധിപൻ ബസേലിയോസ് മാര്ത്തോമ പൗലോസ് ദ്വിതീയന് കാതോലിക്ക ബാവ റഷ്യന്  ഓർത്തഡോൿസ് സഭയുടെ അധിപൻ പാത്രിയര്ക്കീസിനെ സന്ദർശിച്ചു



   പരി. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും റഷ്യന്‍ പാത്രിയര്‍ക്കീസ് കിറില്‍ ഒന്നാമനും മോസ്‌ക്കോയിലെ ഡാനിലോവ് സെമിനാരിയില്‍ കൂടിക്കാഴ്ച നടത്തി.മാർത്തോമ്മാ ശ്ലീഹായുടെ  പിൻഗാമിയായ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായ കാതോലിക്കാ ബാവയുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനമായിരുന്നു ഇത്. നാലു ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഒരു കാതോലിക്ക ബാവ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ സന്ദര്‍ശനം നടത്തുന്നത്. പരി. ബാവയോടൊപ്പം നിരവധി വൈദികശ്രേഷ്ഠരും അല്‍മായ പ്രമുഖരും അനുഗമിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷനും സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, ചെന്നൈ ഭദ്രാസന അധ്യക്ഷനും പരി. സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യുഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, സഭയുടെ എക്‌സ്‌റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി ഫാ. എബ്രഹാം തോമസ്, മലങ്കര മെത്രാപ്പോലീത്തായുടെ പ്രോട്ടോകോള്‍ സര്‍വീസ് മേധാവി ഫാ. അശ്വിന്‍ സെഫ്രിന്‍ ഫെര്‍ണാണ്ടസ്, സഭാ കൗണ്‍സില്‍ അംഗം ജേക്കബ് മാത്യു, സഭാ എക്‌സ്‌റ്റേണല്‍ റിലേഷന്‍സ് കമ്യൂണിക്കേഷന്‍സ് സര്‍വീസ് മേധാവി കെവിന്‍ ജോര്‍ജ് കോശി, റഷ്യയിലെ മലങ്കര ഓര്‍ത്തഡോക്‌സ് ഡയസ്‌പോറ പ്രതിനിധി ഡോ. ഈപ്പന്‍ ചെറിയാന്‍, പരി. ബാവയുടെ സെക്രട്ടറി ഫാ. ജിസ് ജോണ്‍സണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റഷ്യന്‍ സഭയ്ക്കു ലഭിച്ച ഭാഗ്യമാണ് പരി.ബാവയുടെ സന്ദര്‍ശനമെന്ന് അദ്ദേഹത്തിനു സ്വാഗതമോതി കൊണ്ട് പരി. കിറില്‍ ഒന്നാമന്‍ പറഞ്ഞു. റഷ്യയിലെ വൈദികപാരമ്പര്യത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു വേണ്ടി 1988-ല്‍ അന്നു മലങ്കര സഭയിലെ മെത്രാപ്പോലീത്തയായിരുന്ന പരി. ബാവ എത്തിയ കാര്യം പരി. കിറില്‍ ബാവ അനുസ്മരിച്ചു. അതൊരു ചരിത്രപരമായ ആഘോഷമായിരുന്നുവെന്നു പറയാം. കാരണം, സോവിയറ്റ് പരമാധികാരത്തിന്റെ അവസാനത്തിനാണ് അതു നിമിത്തമായത്. തുടര്‍ന്നു യേശുക്രിസ്തുവിന്റെ അപദാനങ്ങളെ വാഴ്ത്തുവാനും അതു സോവ്യറ്റ് മണ്ണിലേക്ക് പടര്‍ത്താനും ജനങ്ങളിലേക്ക് എത്തിക്കുവാനും തുടര്‍ന്ന് തങ്ങള്‍ക്കു കഴിഞ്ഞുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏകദേശം മുപ്പതിനായിരത്തോളം ദേവാലയങ്ങള്‍ സോവിയറ്റ് യൂണിയനില്‍ പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞു. സോവിയറ്റ് പരമാധികാര പ്രദേശങ്ങളായ റഷ്യ, ഉക്രെയ്ന്‍, കസാഖിസ്ഥാന്‍, മൊള്‍ഡോവ, അസര്‍ബെയ്ജാന്‍, മധ്യേഷ്യയിലെയും ബാല്‍ട്ടിക്കിലെയും റിപ്പബ്ലിക്കിലും ഇതു സാധിച്ചുവെന്നത് വലിയൊരു വിജയമാണ്.

ഇന്ത്യയിലുള്ളവരോട് റഷ്യക്കാര്‍ക്ക് ഒരു പ്രത്യേക താത്പര്യമായിരുന്നു. കാല്‍നടയായി പൂര്‍വികന്മാര്‍ ഇന്ത്യയിലെത്തുകയും അവിടുത്തെ നാടോടികഥകള്‍ തിരിച്ച് ഇവിടെ വന്നു പറയുകയും ചെയ്തിട്ടുണ്ട്. അപ്പോസ്‌തോലന്മാരുടെ കാലം മുതല്‍ക്കേ ഇന്ത്യയില്‍ ക്രിസ്തീയത നില നിന്നിരുന്നു. ആ പാരമ്പര്യത്തെ പടിഞ്ഞാറന്‍ സ്വാധീനം തളര്‍ത്തിയില്ല. അതു ശക്തിമത്തായി നിലകൊണ്ടു. സെന്റ് തോമസ് അപ്പോസ്‌തോലന്‍ സ്ഥാപിച്ച സഭയാണത്. അതിന്റേതായ മഹത്വവും വിശുദ്ധിയും അതിനുണ്ട്. അതു കൊണ്ടു തന്നെ അതിനോടു ചേര്‍ന്നു നില്‍ക്കാനും കൂടുതല്‍ താത്പര്യത്തോടെ പരസ്പരം സഹകരിക്കാനും റഷ്യക്കാര്‍ താത്പര്യപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1851 മുതല്‍ക്കേ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുമായി ബന്ധപ്പെടാന്‍ ഇന്ത്യയില്‍ നിന്നുള്ള ക്രൈസ്തവസഭകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തുടരെ തുടരെയുണ്ടായ യുദ്ധങ്ങള്‍ അതിനു വിഘാതമായി. 1931-ല്‍ ഹീറോമോങ്ക് ആന്‍ഡ്രോനിക്ക് ബാവ കേരളത്തില്‍ വരികയും അദ്ദേഹം ഇന്ത്യയില്‍ തുടര്‍ച്ചയായി പതിനെട്ടു വര്‍ഷത്തോളം ചെലവഴിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ മലങ്കര സഭയും റഷ്യന്‍ പാത്രിയര്‍ക്കീസുമായി ബന്ധം സ്ഥാപിക്കാന്‍ ഇതു കാരണമായി. അദ്ദേഹം നിരവധി ചാപ്പലുകളും അവിടെ സ്ഥാപിച്ചിരുന്നു. 1961-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നാം വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ അസംബ്ലയില്‍ പങ്കെടുക്കാനായി ലെനിന്‍ഗ്രാഡിലെ നിക്കോഡിം മെത്രാപ്പോലീത്ത എത്തിയിരുന്നു. മലങ്കരസഭയ്ക്ക് വേണ്ടി വിദ്യാഭ്യാസ പരിശീലന സഹായങ്ങള്‍ നല്‍കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഒരുക്കമാണെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു. കോട്ടയം സെമിനാരിയുടെ 150-ാം ആഘോഷങ്ങള്‍ക്ക് വേണ്ടി എസ്‌റ്റോണിയയിലെയും താലിനിലെയും ആര്‍ച്ച് ബിഷപ്പ് ആയിരുന്ന അലക്‌സി ദ്വീതിയന്‍ മെത്രാപ്പോലീത്തയുടെ കേരള സന്ദര്‍ശനവും അദ്ദേഹം അനുസ്മരിച്ചു.

1976-ല്‍ ബസേലിയോസ് മാര്‍ത്തോമ മാത്യുസ് പ്രഥമന്‍ ബാവ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമി സന്ദര്‍ശിച്ച കാര്യം പരി. കിറില്‍ ബാവ എടുത്തു പറഞ്ഞു. താന്‍ അന്ന് ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമിയിലെ റെക്ടര്‍ ആയിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം തന്റെ മുന്‍ഗാമിയായിരുന്ന പരി. പീമെന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ത്യ സന്ദര്‍ശിച്ചതും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയേയും പ്രസിഡന്റ് ഫക്രുദീന്‍ അലി അഹമ്മദിനെയും സന്ദര്‍ശിക്കുകയും ചെയ്തു. 2006ല്‍ താന്‍ ഡല്‍ഹിയും ചെന്നൈയും കേരളവും സന്ദര്‍ശിച്ചതും അദ്ദേഹം അനുസ്മരിച്ചു.മോസ്‌ക്കോയിലെ മലങ്കരസഭ പ്രതിനിധി ഡോ.ചെറിയാന്‍ ഈപ്പന്റെ സേവനത്തെയും അദ്ദേഹം പുകഴ്ത്തി. റഷ്യന്‍ ഭാഷയും മലയാളവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ഡോ. ചെറിയാന്‍ ഈപ്പന്റെ ശ്രമങ്ങളെ അദ്ദേഹം ഉയര്‍ത്തി കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള മതപരമായ സഹകരണം കൂടുതല്‍ ഉദാത്തമാക്കണമെന്നും അതിനുള്ള പ്രായോഗിക ശ്രമങ്ങളെ കൂടുതല്‍ മികവുറ്റതാക്കണമെന്നും മറുപടി പ്രസംഗത്തില്‍ പരി. കാതോലിക്ക ബാവ പറഞ്ഞു. റഷ്യന്‍ വൈദികര്‍ക്ക് ഇന്ത്യയിലെ സഭകളുമായി യോജിച്ചു പ്രവര്‍ത്തിച്ച് കൂടുതല്‍ വൈദിക മികവിനു ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെപ്തംബര്‍ ഒന്നിന്, മോസ്‌ക്കോ പാത്രിയര്‍ക്കാ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്‌കേര്‍ണല്‍ ചര്‍ച്ച് റിലേഷന്‍സ് മേധാവി ഹിലേറിയന്‍ ഓഫ് വൊളോക്കോല്‍മാസ്‌ക്ക് മെത്രാപ്പോലീത്തായെയും ഡെലിഗേഷന്‍ സന്ദര്‍ശിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖരായ നേതാക്കളെല്ലാം സംബന്ധിച്ച വിരുന്നു സത്ക്കാരത്തിലും പരി. ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ ബാവ, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളോടും സഭാ നേതൃത്വത്തോടും നന്ദി പ്രകാശിപ്പിച്ചു. മലങ്കര സഭയുടെ ആത്മീയ പുസ്തക ശ്രേണിക്ക് വേണ്ടി ഡോ. ചെറിയാന്‍ ഈപ്പന്‍ റഷ്യന്‍ ഭാഷയില്‍ നിന്ന് മലയാള ഭാഷയിലേക്ക് പരിഭാഷ ചെയ്ത 'ലവിംഗ് കൈന്‍ഡ്‌നെസ്' എന്ന പുസ്തകത്തെപ്പറ്റിയും ബാവ പരാമര്‍ശിച്ചു.

രണ്ട് സഭകള്‍ തമ്മിലുള്ള ഐക്യത്തെപ്പറ്റി ശ്ലാഘിച്ച സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സെയിന്റ്‌സ് സിറിള്‍ ആന്റ് മെതോഡിയസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റഡീസ് തിയോളജിക്കല്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പറ്റിയതിലുള്ള ചാരിതാര്‍ത്ഥ്യവും അറിയിച്ചു. ചരിത്രത്തിലെ പീഡനങ്ങളേറ്റു വാങ്ങിയ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഇരുപതാം നൂറ്റാണ്ടില്‍ എല്ലാ വെല്ലുവിളികളെയും പ്രയാസങ്ങളെയും നേരിട്ട് പുരോഗതിയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതില്‍ മാര്‍ നിക്കോളോവോസ് തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി.പരി.ബാവയുടെ റഷ്യന്‍ ശ്ലൈഹിക സന്ദര്‍ശനത്തിന് മുന്നോടിയായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ എത്തിയ ഡെലിഗേഷനെ ഇന്റര്‍ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി ഹിറോമോങ്ക് സ്റ്റീഫന്‍ ഇഗുംനോവ്, മോസ്‌ക്കോ പാട്രിയര്‍ക്കേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്‌റ്റേര്‍ണല്‍ ചര്‍ച്ച് റിലേഷന്‍സ് പ്രതിനിധി പി. അക്താംഖോനോവ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള നിരവധി പള്ളികളും സന്യാസ ആശ്രമങ്ങളും ഡെലിഗേഷന്‍ സന്ദര്‍ശിച്ചു.



റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ മുന്‍പെങ്ങുമില്ലാതിരുന്ന ഉത്സാഹത്തോടെയും ആത്മീയാന്തരീക്ഷം നിറഞ്ഞു തുളുമ്പിയ ആഹ്ലാദാരവങ്ങളോടെയുമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവനെയും  ഡെലിഗേഷനെയും എതിരേറ്റത്.മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രഥമ റഷ്യന്‍ സന്ദര്‍ശനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു ബാവായുടെ റഷ്യന്‍ സന്ദര്‍ശനം. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ എക്‌സ്‌റ്റേണല്‍ അഫേഴ്‌സ് വിഭാഗം തലവന്‍ ബിഷപ്പ് ഹിലാരിയോണ്‍ന്റെയും ബിഷപ്പ് ഡയനിഷ്യൂന്റെയും നേതൃത്വത്തില്‍ ബാവയെ സ്വീകരിച്ചു.കാതോലിക്കാ ബാവായോടൊപ്പമുളള പ്രതിനിധിസംഘം മോസ്‌കോയിലെ മര്‍ത്തമറിയം മഠം, കത്തീഡ്രല്‍ ഓഫ് െ്രെകസ്റ്റ് ദി സേവിയര്‍, സെന്റ് സിറിള്‍ ചാപ്പല്‍, മെത്തോഡിയോസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് എന്നിവ സന്ദര്‍ശിച്ചു.  1976ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായും റഷ്യ സന്ദര്‍ശിച്ചിരുന്നു. 


പ്രൊഫ്. ജോൺ കുരാക്കാർ







Monday, September 9, 2019

മധുര സ്മരണകളുണർത്തുന്ന ചിങ്ങമാസത്തിലെപൊന്നോണം

മധുര സ്മരണകളുണർത്തുന്ന 
ചിങ്ങമാസത്തിലെപൊന്നോണം

 പൊന്നിന് ചിങമാസത്തില്‍ മറ്റൊരു പൊന്നോണം കൂടി വരവായിരിക്കുന്നു .മലയാളനാട്ടില് മാവേലി നാടുവാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്.കള്ളവും ചതിയുമില്ലാത്ത മനുഷ്യരെല്ലാവരും   സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞ്ഞിരുന്ന നന്മയുടെ കാലം .മനുഷ്യത്തവും മാനവിക മൂല്യങളും ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമ്രിദ്ധിയുടെ കാലം  മലയാളികളുടെ  മനസ്സിൽ അത്യാഹ്ലാദത്തിന്റെ അലയൊലികള്‍ ഉയര്‍ത്തുന്നുണ്ട്.  കാര്‍ഷിക കേരളത്തില് പൊന്നിന് ചിങമാസത്തിലെ പൊന്നോണത്തിന്ന്  ഒട്ടെറെ സവിശേഷതകള്‍ ഉണ്ടായിരുന്നു. പാടത്തും പറമ്പിലും  ചോരനിരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യമുഹര്‍ത്തമായിരുന്നു.കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങള്‍ക്കും ഒടുവില് ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന് ചിങമാസം ,കാര്‍ഷിക കേരളത്തില് ഉത്സവത്തിന്റെ നാളുകളായിരുന്നു.
 എന്നാൽ   ഇന്ന് അവസ്ഥയൊക്കെ മാറി .കര്‍ഷകനു കൃഷിചെയ്യാന്‍ വയലുകളില്ല  .കൃഷി ചെയ്യാൻ ഇന്ന് ആരും തയാറുമല്ല .വളത്തിന്റെയും ഉയര്‍ന്ന വിലയും തൊഴിലാളികളുടെ ഉയര്‍ന്ന കൂലിയും കലാവസ്ഥ വ്യതിയാനങളിലെ മാറ്റങ്ങളും  കൃഷി തകർത്തുതരിപ്പണമാക്കി  അമിതമായ പലിശക്കെടുക്കുന്ന പണം തിരിച്ചടക്കാന്‍ പറ്റാത്തതുകോണ്ട്  കർഷകർ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ദയനിയമായ സ്ഥിതിയാണിന്നുള്ളത്.ഇവരെ സഹായിക്കാന്‍  ഇവിടെ ആരുമില്ല. കൊയ്തുപാട്ടിന്റെ നാടന് ശീലുകള്‍കൊണ്ട് നാടിനെ പുളകം‌കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേലകളൊക്കെ  ഇന്ന് നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങളും  വ്യാപര സമുച്ചയങളും പടുത്തുയറ്‌ത്തിയിരിക്കുന്നു. പണ്ട് .പൂക്കളമൊരുക്കാന് പൂവറുക്കാന് കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള് നാടിന്റെ മനോഹാരിതയായിരുന്നു.എന്നാലിന്ന് അതൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. തമിഴ് നാട്ടില്‍ നിന്ന് പൂക്കളും കയറ്റിക്കൊണ്ടുള്ള വണ്ടി വന്നില്ലെങ്കില്‍ മലയാളിയുടെ മുറ്റത്തിന്ന് പൂക്കളമില്ല..കാലം കഴിയുംതോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു.ഇന്ന് ഓണം വെറും സ്പോണ്‍സേഡ് പ്രോഗ്രമായി മാറിയിരിക്കുന്നു. സമത്വഭാവനയും സഹോദര്യചിന്തയും നഷ്ടപ്പെട്ട സമൂഹത്തല് വിദ്വോഷവും പകയും അക്രമങളും നിത്യസംഭവമായി മാറിയിരിക്കുന്നു.വര്‍ഗ്ഗിയതയും തീവവാദവും ഭീകരവാദവും സമൂഹത്തില്‍ പ്രചരിപ്പിക്കാനും അടിച്ചേല്പ്പിക്കാനും ബോധപൂര്‍‌വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. പണത്തിന്നുവേണ്ടി എന്തുക്രൂരതയും ചെയ്യാന് മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറിക്കഴിഞിരിക്കുന്നു അവശരായ മതാപിതാക്കളെ  കൊല്ലുന്നവരും വഴിയിലും വൃദ്ധ സദനങ്ങളിലും തള്ളുന്നവർ  വർദ്ധിച്ചു വരുന്നു .അഴിമതികളില്‍ തങ്ങൾ ആരേക്കാളും മുന്നിലെത്തണമെന്ന്  മത്സരിക്കുന്ന ഭരണാധികാരികള്‍,  കടക്കെണിയില് നിന്ന് രക്ഷതേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങൾ . നിസ്സഹയരായ മനുഷ്യരുടെ ദീനരോദനങ്ങൾ .
നമ്മുടെ നാടിൻറെ  സ്ഥിതി ഇന്ന്ഇങ്ങനെയാണ് .പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കനുമുള്ള മനസ്സ് മലയാളിക്ക് കൈമോശം വന്നിരിക്കുന്നു.  മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകള്‍ക്ക് കഴിയണം   എല്ലാ മലയാളികള്‍ക്കും  window of  Knowledge ൻറെ  ഓണാശംസകള്‍...

പ്രൊഫ്. ജോൺ കുരാക്കാർ  


Saturday, September 7, 2019

CHANDRAYAN-2 ISRO CONFIRMS COMMUNICATION LOST WITH VIKRAM LANDER

CHANDRAYAN-2 ISRO CONFIRMS COMMUNICATION LOST WITH VIKRAM LANDER
ചന്ദ്രയാനിൽനിന്നുള്ള സിഗ്നൽ നഷ്ടമായത് 2.1 കി.മീ. മുകളിൽവെച്ച്. ഭാരതത്തിൻറെ സ്വപ്നം തെന്നിമാറി
തൊട്ടു, തൊട്ടില്ല; ചന്ദ്രനു തൊട്ടരികെ ആശയവിനിമയം നഷ്ടമായി ചന്ദ്രയാൻ2

The Indian Space Research Organisation (Isro) has lost contact with Vikram Lander of Chandrayaan-2. The mission suffered a technical glitch moments before Vikram's scheduled landing on Moon's surface.Speaking about the situation, Isro chief Dr K Sivan said everything was normal till the time Vikram lander was 2.1 km above Moon's surface.He said the communication between Vikram Lander and the ground station was lost thereafter. "Data is being analysed. Vikram Lander's descent went as planned and everything was normal till it was 2.1km above the lunar surface," Dr Sivan said.

Sivan, a 62-year-old rocket scientist from Tamil Nadu, became the ninth chief of Isro in January 2018 after taking over from AS Kiran Kumar.Born to a farmer in Tarakkanvillai village in Kanyakumari district, Sivan studied in a local government school. Sivan, who is known for his contribution in the development of cryogenic engines, was earlier the Director of Vikram Sarabhai Space Centre.Sivan's uncle A Shanmugavel said the rocketman was the first graduate in the family and that he is a self-made man. Sivan never went to any tuition or coaching classes, his uncle added. He later graduated from ST Hindu College in Nagercoil.



In the 1980s, Sivan finally completed his bachelor's degree in aeronautical engineering from Madras Institute of Technology and later completed his masters in aerospace engineering from IISC, Bengaluru. He later completed his PhD from IIT Bombay in 2006 and also holds an honorary doctorate in science from Sathyabama University.Sivan joined Isro in 1982. Sivan has been a part of many projects including the Polar Satellite Launch Vehicle (PSLV) project. His contributions to the project were significant as he helped in the planning, designing, integration and analysis of the mission.

During his 3-decade long career, Sivan has been a part of many prestigious missions including GSLV, PSLV, GSLV MkIII apart from being a project director of GSLV rocket.Sivan has been awarded many times for his contributions in the field of space research including Shri Hari Om Ashram Prerit Dr Vikram Sarabhai Research Award in 1999, ISRO Merit Award in 2007, and Dr. Biren Roy Space Science Award in 2011.

It should be noted that Sivan is also a Fellow of National Academy of Engineering, Indian Systems Society for Science and Engineering, Aeronautical Society of India, and Systems Society of India. Sivan has also published a book titled Integrated Design for Space Transportation System in 2015.During his tenure as Isro chairman, he oversaw two key missions-Chandrayaan-2 and the developmental flight of the Geosynchronous Satellite Launch Vehicle (GSLV-MK3).

Chandrayaan-2 successfully entered the Moon's orbit on August 20 and it was expected to touchdown the surface of the moon early on September 7. The entire journey of Chandrayaan-2 took 48 days. Entire ISRO staff and nation was glued to the screens to know each and every detail of Chandrayaan-2.The ISRO centre burst into applause when lander Vikram successfully started its final descent about 1.50 am. Prime Minister Narendra Modi was also there to watch the action from behind a glass screen.But, suddenly, a silence prevailed. Scientists were looking anxious, soon after PM Modi left the ISRO centre, K Sivan announced that lander Vikram has lost communication. Data would be analyzed.

Chandrayaan-2 was an ISRO mission comprising an orbiter and a soft lander Vikram and a rover Pragyan. According to the ISRO, the primary objective of Chandrayaan-2 was to demonstrate the ability to soft-land on the lunar surface and operate a robotic rover on the surface. Other scientific objectives of the Chandrayaan-2 mission were - studies of mineralogy, lunar topography, the lunar exosphere, elemental abundance, and signatures of hydroxyl and water ice.It was an opportunity for India to become the fourth country in the world to make a soft landing on the moon. It would have been a huge technological achievement for ISRO and India that could pave the way for future Indian space missions.

Another significance of Chandrayaan-2 is that it was for the first time in India’s space mission history when two women scientists led the expedition. Scientists Muthaya Vanitha, the project director, and Ritu Karidhal, the mission director were the brains behind the Chandrayaan-2 mission.

The lunar South Pole always remains in the dark and it is quite interesting for scientific discoveries. Scientists believe that the shadow part of the Moon may be larger than its North Pole. According to the scientific discoveries, the possibility of the presence of water was also very high at the South Pole. Chandrayaan-2 was expected to attempt a soft landing in a high plain between two craters, Manzinus C and Simpelius N, at a latitude of about 70° south.

India’s Chandrayaan-2 mission was the cheapest lunar mission ever. The cost of the project was about Rs. 978 crores including the cost of orbiter, lander, rover, navigation and ground support network. Geo-stationary Satellite Launch Vehicle's (GSLV) cost was around 375 crores. India’s Moon mission was a completely indigenous project.

As per the announcement of ISRO Chairman K Sivan, scientists will analyze the data sent by Chandrayaan-2. Once this data was explained only then the next plan will be made. However, ISRO was planning to launch Gaganyaan mission soon after the accomplishment of Chandrayaan-2. Ganganyaan mission aims to bring three Indians to space.

 ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ-2ന് ലക്ഷ്യം കാണാനായില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെയെത്തി പ്രതീക്ഷ പകർന്ന വിക്രം ലാൻഡർ, മുൻനിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറുകയായിരുന്നു. ബെംഗളൂരു പീനിയയിലെ .എസ്.ആർ.. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ (ഇസ്ട്രാക്ക്) അതുവരെ കൈയടികളോടെ കാത്തിരുന്ന ഗവേഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള പ്രമുഖരെയും കോടിക്കണക്കിന് ഇന്ത്യക്കാരെയും നിരാശയിലാഴ്ത്തി ദൗത്യം ലക്ഷ്യത്തിൽനിന്നകന്നു.ഇസ്ട്രാക്കിൽനിന്നാണ് ലാൻഡറിനാവശ്യമായ നിർദേശങ്ങൾ നൽകിയത്. ചന്ദ്രനിൽനിന്നുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോൾ ഇറങ്ങുന്നതിനുള്ള കമാൻഡ് നൽകി. പുലർച്ചെ 1.38-ന് ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ മുകളിലായിരുന്നു വിക്രം. പത്തുമിനിറ്റുകൊണ്ട് മുൻനിശ്ചയപ്രകാരം ചന്ദ്രന്‌ 7.4 കിലോമീറ്റർ അടുത്തേക്ക് റഫ് ലാൻഡിങ്ങിലൂടെ ലാൻഡറിനെ താഴ്ത്തി. ചരിഞ്ഞപാതയിൽ സഞ്ചരിച്ചിരുന്ന ലാൻഡറിനെ കുത്തനെ ഇറക്കേണ്ട ഫൈൻ ലാൻഡിങ് ഘട്ടമായിരുന്നു അടുത്തത്. പൊടുന്നനെ വിക്രമിൽനിന്നുള്ള സിഗ്നൽ നഷ്ടപ്പെട്ടു.

ഇന്നോളമുള്ള ചാന്ദ്രദൗത്യങ്ങളൊന്നും തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനായിരുന്നു .എസ്.ആർ.. പദ്ധതിയിട്ടിരുന്നത്. പര്യവേക്ഷണവാഹനം ചന്ദ്രനിൽ പതിയെ ഇറക്കുന്ന (സോഫ്റ്റ് ലാൻഡിങ്) നാലാമത്തെ രാജ്യമാവുകയെന്ന ഇന്ത്യയുടെ സ്വപ്നവും അവസാന നിമിഷം തെന്നിമാറി. ദക്ഷിണധ്രുവത്തിലെ മാൻസിനസ്-സി, സിംപീലിയസ്-എൻ എന്നീ ഗർത്തങ്ങൾക്കിടയിൽ 22.8 ഡിഗ്രി കിഴക്കായാണ് ലാൻഡർ ഇറങ്ങേണ്ടിയിരുന്നത്. ഇതിലേക്ക് കൃത്യമായി എത്തിക്കൊണ്ടിരുന്ന ലാൻഡർ പെട്ടെന്ന് ഗതിമാറുകയായിരുന്നു.

ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞ മണിക്കൂറുകൾ പിന്നിട്ടാണ് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിനടുത്തെത്തിയത്. അവസാനനിമിഷങ്ങൾ അനിശ്ചിതത്വത്തിന്റേതാണെന്ന് .എസ്.ആർ.. ചെയർമാൻ ഡോ. കെ. ശിവൻ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ആശങ്ക സത്യമായി മാറി.സിഗ്നൽ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച .എസ്.ആർ.. ചെയർമാൻ ഡോ. കെ. ശിവൻ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. അല്പനേരം നിരാശനായി ഇരുന്ന പ്രധാനമന്ത്രി 1.58-ന് ഇസ്ട്രാക്കിൽനിന്ന് മടങ്ങി.

ജൂലായ് 22-ന് ഉച്ചതിരിഞ്ഞ് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽനിന്നാണ് ചാന്ദ്രയാൻ-2 യാത്ര തുടങ്ങിയത്. ജി.എസ്.എൽ.വി. മാർക്ക്-3യെന്നബാഹുബലിയുടെ ചിറകിലായിരുന്നു സ്വപ്നയാത്ര. 23 ദിവസം ഭൂമിയെ ചുറ്റി, 18 നാൾ ചന്ദ്രനെ വലംവെച്ചാണ് ചന്ദ്രയാൻ-2 ദക്ഷിണധ്രുവത്തോട് അടുത്തത്.

ചന്ദ്രയാൻ-2ലെ വിക്രം ലാൻഡർ 2.1 കിലോമീറ്റർ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങൾ പരിശോധിച്ചുവരുന്നു’’ -.എസ്.ആർ.. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.

 ‘‘നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മൾ വിജയം നേടുകതന്നെ ചെയ്യും’’ -പ്രധാനമന്ത്രി നരേന്ദ്രമോദി .എസ്.ആർ.. ചെയർമാൻ ഡോ. കെ. ശിവനോടും സഹപ്രവർത്തകരായ ശാസ്ത്രജ്ഞരോടുമായി പറഞ്ഞു. ഇതുവരെ കൈവരിച്ചത് വലിയനേട്ടങ്ങൾ തന്നെയാണ്. പരിശ്രമങ്ങൾ ഇനിയും തുടരും. ഞാനും രാജ്യവും നിങ്ങളോടൊപ്പമുണ്ട്.- അദ്ദേഹം കൂട്ടിച്ചേർത്തു.

നിശ്ചയിച്ചപാതയിൽ നിന്ന് വ്യതിചലിച്ച് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന്സാധ്യതകളാണ്ശാസ്ത്രജ്ഞർ സംശയിക്കുന്നത്. സുരക്ഷിതമായി ഇറങ്ങിയെങ്കിൽ പിന്നീട്സിഗ്നൽ ലഭിക്കാനും സാധ്യതയുണ്ട്‌.

ചന്ദ്രയാന്രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര് കേന്ദ്രത്തില്നടന്നത് വികാരനിര്ഭരമായ രംഗങ്ങള്‍. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്എത്തിയ .എസ്.ആര്‍. ചെയര്മാന്കെ.ശിവന്വിതുമ്പി. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി.

ചന്ദ്രയാന്രണ്ടിലെ ലാന്ഡര്ലക്ഷ്യം കാണാത്തതാണ് .എസ്.ആര്‍. ചെയര്മാനെ സങ്കടത്തിലാക്കിയത്. രാജ്യം മുഴുവനും .എസ്.ആര്‍.ഒയ്ക്കൊപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്ത്തനങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ശനിയാഴ്ച പുലര്ച്ചെയാണ് സോഫ്റ്റ് ലാന്ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് മണിക്കൂറുകള്ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ദൗത്യത്തിന് സാക്ഷിയാകാനാണ് പ്രധാനമന്ത്രി .എസ്.ആർ. കേന്ദ്രത്തിലെത്തിയത്. നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു- ഇന്ത്യ നിങ്ങള്ക്കൊപ്പമുണ്ട്. നിങ്ങള്വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്നല്കുന്നവരാണ് നിങ്ങള്‍. ഇന്ത്യക്ക് ആദരവ് ലഭിക്കാന്വേണ്ടി ജീവിക്കുന്നവരാണ് നിങ്ങള്‍. ഞാന്നിങ്ങളെ സല്യൂട്ട് ചെയ്യുന്നു- പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞരാത്രിയിലെ നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാന്സാധിക്കും. നിങ്ങളുടെ മുഖത്തെ  ദുഃഖം എനിക്ക് വായിച്ചെടുക്കാന്സാധിക്കുന്നുണ്ട്- പ്രസംഗത്തിനിടെ മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി രാജ്യം മുഴുവനും നിരാശയിലാണ്. ഏവരും നമ്മുടെ ശാസ്ത്രജ്ഞര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് ഒപ്പം നില്ക്കുകയാണ്. നമ്മുടെ ബഹിരാകാശദൗത്യത്തെ കുറിച്ച് നമുക്ക് അഭിമാനമാണ്. ചന്ദ്രനിലെത്താനുള്ള നിശ്ചയദാര്ഢ്യം ഇന്ന് കൂടുതല്കരുത്തുള്ളതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ സംഘം കഠിനാധ്വാനം ചെയ്തു, ഒരുപാടു ദൂരം സഞ്ചരിച്ചു, പാഠമാണ് നമ്മോടൊപ്പം ഉണ്ടാകേണ്ടത്. ഇക്കാര്യം ഇനി മുതൽ നമ്മളെ കൂടുതൽ കരുത്തരാക്കും. തിളക്കമാർന്ന നാളെയാണു കാത്തിരിക്കുന്നത്. ശാസ്ത്രത്തിൽ തോൽവിയെന്നത് ഇല്ല. പരീക്ഷണങ്ങൾക്കും ശ്രമങ്ങൾക്കുമാണ് അവിടെ സ്ഥാനമെന്നും ബെംഗളുരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യ സ്വന്തമായി നിർമിച്ച ക്രയോജനിക് എൻജിൻ ഉപയോഗിച്ച് ഒരേസമയം 104 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചപ്പോഴും പുഞ്ചിരിയുമായി ഒരാൾ നിന്നുഡോ. കെ.ശിവൻ. 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച മികവുമായി ഇസ്റോ ചെയർമാനായി അധികാരമേറ്റ ശിവൻ ചന്ദ്രയാൻ2 ദൗത്യവും വിജയാകാശത്താണു വിക്ഷേപിച്ചത്. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നെല്ലാമാണ് അർഥം. ഉപഗ്രഹങ്ങളെ കൃത്യമായി ബഹിരാകാശത്ത് എത്തിക്കാൻ ശേഷിയുള്ള വിക്ഷേപണ വാഹനങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധൻ. അണിയറയിൽ ഒരുങ്ങുന്ന ചൊവ്വാദൗത്യവും സൗരദൗത്യവും മംഗളകരമാക്കാനും ചെയർമാനു സാധിക്കുമെന്നു രാജ്യം വിശ്വസിക്കുന്നു.


Prof. John Kurakar